Wednesday, March 9, 2016

ഒരു പൂക്കാലം .



മഴയും മഴക്കാറുംമാഞ്ഞു .മാനം തെളിഞ്ഞു .

വീണ്ടും ഒരു പൂക്കാലം.

മഞ്ഞുറയുന്ന ശിശിരത്തിന് മുന്പ് ,വസന്തം ഗാനമായി പെയ്യുമ്പോള്‍ മരച്ചില്ലകള്‍ കുയിലുകള്‍ക്കുകൂട് ഒരുക്കുന്നു .അവയുടെ കുഞ്ഞുങ്ങള്‍ കാക്ക യുടെ മക്കളാണ് .ഒരുനാള്‍ അവര്‍ പാടുകയാണ് .ഞങ്ങള്‍ പാട്ടിന്റെ മക്കള്‍ ആണ് .

ഇര തേടാന്‍ പോയതാണ് കുഞ്ഞു കാക്ക .വിശപ്പിന്റെ ദുഖത്തിനിടയില്‍ മാന്തളിര്‍ തിന്നു മദിക്കുന്നതന്റെ സഹോദരനെ കണ്ടു ."പോകുദൂരെ പോകു ."അവന്‍ ആട്ടിഅകറ്റ പ്പെട്ടു .

അത് സ്നേഹത്തിന്റെ ലോക മായിരുന്നില്ല .ആയുധ ങ്ങളുടെ കൊതി ചോര നുണയാനായിരുന്നു.

കുഞ്ഞു കാക്കയുടെ കൂട്ടുകാരന്‍ ആയിരുന്നു അപ്പു .

ഉഴുതു മറിച്ചപാടത്ത് കര്‍ഷകര്‍ പുതു മഴയത്ത് വിത്തിടുന്ന കാലം .രണ്ടു മുറം വിത്തെറിഞ്ഞ അപ്പുവിന്റെ അച്ഛന്‍ തളര്‍ന്നു പോയി .പാട മണ്ണിന്റെ സ്നിഗ്ദ്ധതയില്‍ കുഴഞ്ഞു വീണതിന്റെ രണ്ടാം നാള്‍ അപ്പുവിന്റെ വീട്ടില്‍ കാലന്‍ വിരുന്നിനെത്തി .
നിരാലംബരായ ഒരമ്മയും മകനും ആ കൊച്ചു വീട്ടില്‍ തനിച്ചായി .അന്ന് തൊട്ടിന്നോളം അപ്പുവിന്റെ ദിന രാത്രങ്ങള്‍ പുലരുന്നത് അമ്മ മുക്കി തുവര്‍ത്തുന്ന കണ്ണീരു കണ്ടിട്ടാണ് .

ഓണം വിരുന്നിനെത്തിയ തൊടിയിലുംവഴി വരമ്പത്തുംപൂക്കളുടെ ആരവം ഉയര്‍ന്നു .മുറ്റത്ത്‌ കളമെഴുതാന്‍ കുട്ടികള്‍ക്ക് മത്സരം .

അപ്പുവിന് ഇത് പത്താമത്തെ ഓണമാണ് .അവന്റെ അമ്മ പനി പിടിച്ചു കിടപ്പിലായിട്ട് നാല് ദിവസമായി .

പാഠപുസ്തകങ്ങളുടെ അക്ഷരവിരലുകള്‍ അവനെ തൊട്ടുവിളിച്ചിട്ടും അവന്‍ അനങ്ങിയില്ല .
അവന്റെ ചിന്തകള്‍ വിശപ്പിനെ കുറിച്ചായിരുന്നു .പഴയത് പോലെ പണിക്കു പോകുവാന്‍ അമ്മക്ക് സാധിക്കുന്നില്ല .രോഗങ്ങള്‍ അമ്മയുടെ കൂടപ്പിറപ്പായിക്കഴിഞ്ഞു .എവിടെയാണ് തനിക്കൊരു പണി കിട്ടുക ?അവന്‍ ചിന്തിച്ചു .

അപ്പുവിന്റെ വലിയച്ഛന്റെ മക്കള്‍ അമേരിക്കയിലാണ് .മഹേഷേട്ടന്‍ ലീവിന് വന്നിട്ടുണ്ട് . ഇന്നലെ പുതിയതായി വാങ്ങിയ ritz കാറില്‍ പോകുന്നത് കണ്ടു .പാതയോരത്തു ഒതുങ്ങി നിന്ന അവനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ,അല്ലെങ്ങില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ ..

കുഞ്ഞിക്കാക്ക അവന്റെ കൂട്ടുകാരനായതു കഴിഞ്ഞ ഓണത്തിനായിരുന്നു .റേഷന്‍കടയില്‍നിന്ന് കിട്ടിയ bpl പച്ചരി പൊടിച്ചു വറുത്തു അമ്മയുണ്ടാക്കിയ നെയ്യപ്പം കാക്കയ്ക്ക് എറിഞ്ഞുകൊടുക്കുമ്പോള്‍ അപ്പു വിചാരിച്ചത് അത് തന്റെ അച്ഛനാണ് എന്നാണു .

കാക്കയന്നു മതിവരെ തിന്നു .പിന്നെയത് പതിവായി .പക്ഷെ ഇപ്പോള്‍ നാല് ദിവസമായി അപ്പു പതിവു തെറ്റിച്ചിട്ട്‌ .വേലിക്കലിരുന്നു അത് കുറെ കരഞ്ഞുനോക്കി .
അപ്പുവിന്റെ ചിന്ത മുഴുവന്‍ വിശപ്പിന്റെ ലോകത്താ‍യിരുന്നു.

നാളെ മുതല്‍ എന്തെങ്കിലും ജോലിക്ക് പോകണം.
അത് പിന്നെ പിന്നെ അവന്റെ നിശ്ചയമായി മാറി.
*******

No comments:

Post a Comment